Sunday, 29 November 2015

കുട

എത്രകാലംനിങ്ങളുടെ
കുടക്കീഴില്‍ എന്നെ സംരക്ഷിക്കും ?
 ഇതേ മഴയും വെയിലും
നാളെ ഞാനെങ്ങനെ അതിജീവിക്കും?

ചിത്രം


വര്‍ണ്ണ വൈവിധ്യ-
ങ്ങളുടെ കൂമ്പാരം

Wednesday, 25 November 2015

സ്നേഹത്താല്‍ നിര്‍മല മാക്കപ്പെടുവോളം
ഏതൊന്നിനെ ധ്യാനിച്ചിരിക്കുന്നുവോ
അതു മുമ്പില്‍ നില്‍ക്കുമ്പോഴും
തിരിച്ചറിയാനാവാത്തവിധം
കാഴ്ചമറയ്ക്കപ്പെടുന്നു.



പണിക്കാരന്‍

എനിക്കുവേണ്ടിയുള്ള നിന്‍റെ
അധ്വാനങ്ങള്‍ക്കു  ഞാന്‍
വച്ചുനീട്ടുന്ന നാണയത്തുട്ടുകള്‍
പ്രതിഫലമാകുമോ
പകരമാകുന്നുണ്ടോ?

Sunday, 22 November 2015

മൂടുപടം
കറുത്ത തുണികൊണ്ട്
ഞാന്‍മൂടിയതെന്റെ
സ്വാതന്ത്ര്യമോ സ്ത്രീത്വമോ 
അതോ എന്നെത്തന്നെയോ?
മൂടുപടം
കറുത്ത തുണികൊണ്ട്
ഞാന്‍മൂടിയതെന്റെ
സ്വാതന്ത്ര്യമോ സ്ത്രീത്വമോ 
അതോ എന്നെത്തന്നെയോ?
Career അവരെ സ്വന്തം പട്ടം പറത്താന്അനുവദിക്കുക or സ്വന്തം പട്ടത്തിന് പിന്നാലേ പോകാന്‍ നിങ്ങളുടെ പട്ടത്തിന്റെ ചരട് നീട്ടാതിരിക്കുക

Friday, 20 November 2015

സ്വപ്നം

സ്വരമില്ലെങ്കിലും പാടാനും
ച്ചിറകില്ലെങ്കിലും പറക്കാനുമാകും
സ്വപ്നമുണ്ടെകില്‍




ഇത്രമാത്രം

ഒരുകൈകുമ്പിളിലെ
വെള്ളം
ഇത്രമാത്രം ഇത്രനേരം

Tuesday, 17 November 2015

ചിരാത്

ചെറിയ ചിരാതിലെ വെളിച്ചത്തെ വിഴുങ്ങാന്‍ അന്ധകാരം കൂട്ടം കൂടിയെത്തി. ചെറുതിരി പക്ഷേ നിര്‍ഭയം പ്രകാശിച്ചു.
അതിനോടടുക്കുവാന്‍ എത്രശ്രമിച്ചിട്ടും അന്ധകാരത്തിനു കഴിഞ്ഞില്ല.
പക്ഷേ പുലരിയില്‍ സൂര്യന്‍ ഉദിച്ചപ്പോഴാണ് ചെറുചിരാത്  നിഷ്പ്രഭമായിപ്പോയത്.
തിരി പക്ഷേ സങ്കടപ്പെട്ടില്ല, കാരണം അതിനറിയാം രാത്രിയുടെ അന്ധകാരത്തെ ഇത്തിരിയെങ്കിലും അകറ്റാന്‍
താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ സൂര്യനവിടെയില്ലായിരുന്നല്ലോ..........
തനിമ

പച്ചവെള്ളത്തിന്‍റെ
രുചിയും നിറവും
പലവര്‍ണ രുചിഭേദങ്ങളുടെ
കുപ്പികളിലും കവറുകളിലും
മുങ്ങിമരിച്ചു.