Friday, 30 October 2015

ഒടുവില്‍

ഭാവനയില്‍ നിന്നു
മൊരുപാട് ബിംബങ്ങള്‍
പുറത്തൊരുക്കി;
അതിലൊരെണ്ണം  അകത്തും.
ഒടുവിലൊരിളം കാറ്റില്‍
ബിംബങ്ങള്‍ ഉടഞ്ഞു,
പുലരിയില്‍ അരുണപ്രഭപോലെ
നിന്‍ മുഖം തെളിഞ്ഞു.
പ്രണയത്തിന്‍റെ ചാറ്റല്‍ മഴയും
സ്നേഹത്തിന്‍റെ പരിമളവും
അവിടെ പരന്നു.
ഒടുവില്‍ നീ മാത്രം അവശേഷിച്ചു.

പേടി



നീ പറയുന്നു
മരണത്തെയെനിക്ക്
പേടിയില്ലെന്ന്.
ജീവിക്കുമ്പോള്‍ സ്നേഹി
ക്കാനാകുന്നില്ലല്ലോ
എന്നതാണെന്‍റെ പേടി.

കവിത
1. ദൈവമേ ഞാന്‍ കുറിച്ചിട്ട
 വാക്കുകള്‍  കവിതകളാണെന്ന്
ആരാണെന്നോട്
പൊളിപറഞ്ഞതു?


2.ഇടറിയ നെഞ്ചിലെ
പിടയ്ക്കുന്ന ഹൃദയ
ത്തില്‍ നിന്നും പൊട്ടി
യൊലിച്ചവവാക്കുകളായി
ചിതറിക്കിടക്കുന്നു.



3.വേര്‍പാടിന്‍റെ നൊമ്പരവും
വിരഹ ദുഖവും പേറി
രാത്രിയില്‍ ഭൂമി
നിലാവെളിച്ചത്തില്‍
കവിത ചാലിക്കുന്നു
ഒരു സുന്ദര ചിത്രമായ്
പുലരിയും.
ഇരുണ്ട ആകാശം

01.
ഇരുണ്ട ആകാശത്തെ
കുട്ടി കളിയാക്കി:
നീലവര്‍ണവും വെള്ളിമേഘങ്ങളു
മില്ലാതെ നിനക്കോട്ടും ശേലില്ല
അന്നുപക്ഷേ കുട്ടിയറിഞ്ഞില്ല
ഇരുണ്ട നിറത്തിനുപിന്നിലെ
ജീവന്‍റെ കണികകള്‍.

02.
ദരിദ്രര്‍ക്കെന്നും
ഇരുണ്ടനിറം.
ദാരിദ്ര്യം വരിച്ചവര്‍ക്കും
അവളുടെ നിറം
വെളുപ്പായിരുന്നെങ്കില്‍....
അവളതാശിക്കുന്നെങ്കിലും;
വിണ്ടുകീറിയ പാദങ്ങളിണിഞ്ഞ
തങ്കപാദസ്വരം പോലെ

ഏറ്റവും നല്ലത്

ചിലരൊക്കെ പറയുന്നു
ഒരാളിലെ ഏറ്റവും നല്ലത്
ഏറ്റവും ഒടുവിലായിരിക്കുമെന്ന്.
എന്‍റേത് മരണമായിരിക്കുമോ?
മരണത്തിലായിരിക്കുമോ?

Monday, 12 October 2015

മതി+ ഇതിലെ =മതില്‍

അന്ന്

നിന്‍റെ ആടെന്‍റെ വാഴേടെ
മണ്ട തിന്നാണ്ടിരിക്കാന്‍
ഞാന്‍ നമ്മുടെ  അതിരിലീ വേലികെട്ടുന്നു.
ആഴത്തിലാഴ്ത്തിയോരാ കുറ്റി-
കളോരുന്നും നമ്മുടെ  കുരുന്നുകളുടെ \
ഹൃത്തടത്തിലാഴത്തില്‍
വേലി തീര്‍ത്തതു ഞാനറിഞ്ഞില്ല.
എങ്കിലും വേലിയ്ക്കുമുകളിലുടിടയിലൂടെ
നീണ്ടൊരാ സൌഹൃദമാവേലിടെ
വേരിളക്കിയിരുന്നു.

ഇന്ന്

എന്റെ നഗ്നതയെന്‍ന്നെ പരിഭ്രമിപ്പിക്കയാല്‍
ഞാന്‍ ഞാനാകുന്നയെന്‍റെ അകത്തളത്തി
ലേക്കു നിന്‍റെ നോട്ടമെത്താതിരിക്കാന്‍
ഞാനെന്‍റെ കൂരക്കൊരു
മതിലുക്കേട്ടട്ടെ.യന്ത്രക്കൈയുടെ
നീളമെത്തുവോളം
കുഴിയട്ടെ ,ആഴമുള്ളോരസ്ഥിവാരം
വേണമുയരമുള്ളോരു  മതിലുതീര്‍ക്കാന്‍-
കരിങ്കല്ലിന്‍റെ മതില്‍ തീര്‍ന്നപ്പോ
ഴെന്‍റെ കുരുന്നിന്‍റെ ഉള്ളി-
ലൊരു കോട്ടതീര്‍ന്നു.....
അവനവനെതന്നെ അതില്‍
തളചിട്ടങ്ങനെ വിരല്‍ത്തുമ്പാല്‍
ലോകത്തെ കീഴടക്കുന്നു .
ഇന്നെന്‍റെ  നിലനില്‍പ്പു
നിന്‍റേതിലാശ്രയിച്ചല്ലല്ലോ
നമ്മള്‍ തമ്മിലെന്ത് ?

Saturday, 3 October 2015

ദൈവത്തിന്‍റെതീരം
പണ്ട് സോളമന് ദൈവം
കടല്‍ത്തീരം പോലൊരു
ഉള്ളം നല്‍കി.
അതിരുകളില്ലാ സൗന്ദര്യങ്ങളില്‍
മയങ്ങിയാള്‍ വഴിവിട്ടു.
അങ്ങനെയൊന്നു
ഫ്രാന്‍സിസിന് കിട്ടി.
അയാളത് കടലിനു നല്‍കി
കടലാതീരം മിനുക്കി മിനുക്കി
പുതുക്കി പുതുക്കി.
ഒരുപാടുപേര്‍ വന്നുപോയി
ചിലര്‍ മടങ്ങി, ചിലര്‍ ഒരിക്കലും.
പാദംനനച്ചവര്‍, കളിച്ചവര്‍,
നീന്തിതുടിച്ചവര്‍,
കാറ്റുകൊണ്ടിരുന്നവര്‍,
ആഴത്തിലേക്കാഴ്ന്നവര്‍,
ഉള്ളിലാഴം ധ്യാനിച്ചവര്‍
തീരമെന്നും പുതുസ്വപ്നം.
ഫ്രാന്‍സിസ്‌ ദൈവത്തിന്‍റെതീരം.
ദൈവത്തിന്‍റെതീരം
പണ്ട് സോളമന് ദൈവം
കടല്‍ത്തീരം പോലൊരു
ഉള്ളം നല്‍കി.
അതിരുകളില്ലാ സൗന്ദര്യങ്ങളില്‍
മയങ്ങിയാള്‍ വഴിവിട്ടു.
അങ്ങനെയൊന്നു
ഫ്രാന്‍സിസിന് കിട്ടി.
അയാളത് കടലിനു നല്‍കി
കടലാതീരം മിനുക്കി മിനുക്കി
പുതുക്കി പുതുക്കി.
ഒരുപാടുപേര്‍ വന്നുപോയി
ചിലര്‍ മടങ്ങി, ചിലര്‍ ഒരിക്കലും.
പാദംനനച്ചവര്‍, കളിച്ചവര്‍,
നീന്തിതുടിച്ചവര്‍,
കാറ്റുകൊണ്ടിരുന്നവര്‍,
ആഴത്തിലേക്കാഴ്ന്നവര്‍,
ഉള്ളിലാഴം ധ്യാനിച്ചവര്‍
തീരമെന്നും പുതുസ്വപ്നം.
ഫ്രാന്‍സിസ്‌ ദൈവത്തിന്‍റെതീരം.
01.ഫ്രാന്‍സിസ്
ദൈവം ലോകത്തെ
നോക്കിയരീതി-ക്രിസ്തു.
ക്രിസ്തു ലോകത്തെ
കാണാനാഗ്രഹിച്ചരീതി-ഫ്രാന്‍സിസ്‌
ഫ്രാന്‍സിസ് അസ്സീസിയുടെ തിരുന്നാള്‍  ആശംസകള്‍


03.പള്ളി

ഫ്രാന്‍സിസ്‌ കെട്ടിടങ്ങള്‍
ഉയരുന്നുണ്ട് കല്ലിലും സിമിന്ടിലും,
ശബ്ദഘോഷങ്ങള്‍ ഉണ്ട്,
പള്ളിയാകാന്‍ ആളില്ല,

04.നീ വരിക

പലതരം കുഷ്ഠങ്ങള്‍
 ബാധിച്ചകാലം
ഞങ്ങളുടെ മുറിവുകള്‍
ചുംബിച്ചു ക്രിസ്തുവാക്കാന്‍
 ഒരിക്കല്‍ കൂടി
നീ വരുമോ ഫ്രാന്‍സിസ്‌

 05. ചന്ദ്രന്‍ തന്നെക്കാള്‍
തിളക്കമുള്ള സൂര്യനെ
ഓര്‍മ്മിപ്പിക്കുന്നു.
ഫ്രാന്‍സിസ്‌ നീയും.

02.ഫ്രാന്‍സിസ്‌

1.
കിളിവന്നിരുന്നപ്പോഴും
പറന്നകന്നപ്പോഴും
ചെടിത്തണ്ടുലഞ്ഞു
2.
ചില കിളികളെ മാത്രം
ചെടിയോര്‍ത്തുവെയ്ക്കുന്നു
വളരെ മൃദുവായ്
വന്നുപോയവര്‍.
പക്ഷെ അവരുടെ
ഭാരമില്ലായ്മ
തീര്‍ത്ത കമ്പനം
പിന്നയും അവശേഷിക്കുന്നു.
ഭൂമി ഫ്രാന്‍സിസിനെ
ഓര്‍ത്തെടുക്കുന്നു.


ഫ്രാന്‍സിസ് അസ്സീസിയുടെ തിരുന്നാള്‍  ആശംസകള്‍