Sunday, 19 July 2015


കഴിഞ്ഞ 15 ന് എന്റെ പിറന്നാള്‍ ആയിരുന്നു... നന്ദി പറയാനുള്ള ദിവസം





എന്‍റെ വലതുകരം പൊള്ളിയപപ്പോള്‍
ഇടതുകരം തഴുകുന്നതു കണ്ടെന്റെ മിഴിനിറഞ്ഞു
ഇടതു കരമെന്നെ ജലധാര നടത്താന്‍ തുണച്ചു
രാവേറെ ചെന്നിട്ടും ഉറക്കമൊഴിഞെന്റെ ചാരത്തിരുന്നു
ആ കരമെന്റെ സഹോദരന്മാരയിരുന്നു
ഇപ്പോള്‍ എനിക്കു ചുറ്റും കരങ്ങള്‍ ...
സഹോദരങ്ങളെ  നന്ദി........  ഒരായിരം
                   അത്ര expressive അല്ല , സ്നേഹപ്രകടനങ്ങള്‍ കുറവാണ്,നിലപാടുകളുടെ പേരില്‍ കഠിനമായി നിന്നിട്ടുണ്ട് , വേദനിപ്പിച്ചിട്ടുണ്ട്... എന്നിട്ടും നിങ്ങളെന്നോട് സഹിഷ്ണുത കാണിക്കാട്ടുന്നു..
നന്ദി നന്ദി സഹോദരങ്ങളെ എല്ലാറ്റിനും ......................
സൗഹൃദങ്ങള്‍ക്കും വഴിവിളക്കുകള്‍ക്കും .... വായനക്കാരെ നിങ്ങള്‍ക്കും



എല്ലാറ്റിനും ഉപരി   എല്ലാറ്റിനും പിന്നില്‍ നില്‍ക്കുന്നവനെ നിനക്കും......

                                    ജീവിതം 

 പുലരിയില്‍
ഇലതുമ്പിലിരിക്കുന്ന
നീര്‍ത്തുള്ളിയെന്‍ ജീവിതം
കാറ്റുവീശുവോളം മാത്രം
പിന്നെ മറ്റൊന്നവിടെയിരിക്കുന്നു.
ഉപയോഗിക്കുക വലിച്ചെറിയുക -കച്ചവട സംസ്കാരം ...###
*************##########***********

വലിച്ചെറിയാനുള്ള കഴിവ് വാങ്ങാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു.
വാങ്ങാനുള്ള കഴിവ് ചെലവാക്കാനുള്ള കഴിവിനെയും ചെലവുചെയ്യനുള്ള കഴിവ് വരുമാനത്തെയും വരുമാനം പൂര്‍വിക സ്വത്തിനെയോ
തൊഴിലിനെയോ  ആശ്രയിച്ചിരിക്കുന്നു. മട്ടുവക്കില്‍ പറഞ്ഞാല്‍ വാങ്ങാനുള്ള കഴിവ് കീശയിലെ കാശിനെ ആശ്രയിച്ചിരിക്കുന്നു. വലിച്ചെറിഞ്ഞവ കൂനകൂടി കിടന്നു ദുര്‍ഗന്ധം ഉണ്ടാകുമ്പോള്‍ മലിനീകരണ നിയന്ത്രണ സമിതികളും ബോര്‍ഡുകളും പ്രത്യക്ഷപെടും: ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ്. പിന്നെ അവിടെ മാലിന്യം ഉണ്ടാകുന്നു അത് നീക്കം ചെയ്യാന്‍
ആളുണ്ടാകുന്നു. കോട്ടിട്ട സര്‍ക്കാരിന്റെ ആള്‍ക്കാരും കൂരപോലുമില്ലാത്ത തെരുവ് ജനങ്ങളും. പേരില്ലാത്ത അവരെക്കുറിച്ച് സിനിമയുണ്ടാക്കി അവാര്‍ഡുകള്‍ വാങ്ങുന്നവരും ഉണ്ടാകുന്നു.
ഉപഭോഗസംസ്കരമെന്നു നമ്മുടെ കാലത്തേ വിളിക്കുന്നത്‌ ശരിയാണോ?
തെളിവാണല്ലോ പ്രധാനം ഇതുമതിയോ എന്ന് നോക്ക്
# പരമാവധി സുഖം നേടാന്‍ പരമാവധി പണം പരമാവധി പണം പരമാവധി ലാഭത്തിലൂടെ
#ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നുലാഭമാണ് ലക്‌ഷ്യം മാര്‍ഗമെന്തുമാകാം #സുഖം, സന്തോഷം ,വേഗത ,പുറംമോടി എന്നിവ സംതൃപ്തി, ആനന്ദം സൗന്ദര്യം എന്നിവയെ തട്ടിയകറ്റി.
#ഞാന്‍ എനിക്ക് എന്റെ സ്വാര്‍ത്ഥത, പരമാവധി നേട്ടം എന്ന നോട്ടം. നമ്മള്‍ നമ്മുടെ നമുക്ക് എന്നിങ്ങനെയുള്ള  വീക്ഷണങ്ങള്‍ കട്ടില്‍ പറന്നുപോയി.
# അപരന്‍ എന്റെ പരന്‍ ആയിരുന്നിടത് ഇന്ന് പാരയാണ്, തടസ്സമാണ്.
#സ്വന്തമായ കാഴ്ച്ചകളല്ല- മറ്റുള്ളവരാല്‍ മുന്നോരുക്കപ്പെട്ട കാഴ്ച്- ടിവി മാധ്യമങ്ങള്‍ ഒക്കെ -വികലമായിപ്പോകുന്ന കാഴ്ചപ്പാടുകള്‍.
ഈ ലക്ഷണങ്ങള്‍ വച്ച് നോക്കി നമ്മുടെ കാലത്തില്‍ നന്മയില്ല എന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടല്ല. ചെറിയ അനുപാതത്തിലെങ്കിലും ഈ ലക്ഷണങ്ങള്‍ നമ്മുടെ സ്വഭാവത്തോട് യോജിച്ചുപോകുന്നുണ്ട്. ശരിയല്ലേ?
കുഴപ്പങ്ങള്‍ : പ്രകടമായി കാണുന്നില്ല എങ്കിലും എല്ലാം ഉപരിപ്ലവമായി തീരുന്നുണ്ട്. ഇപ്പോള്‍ നമ്മുടെ ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്തിനു ബന്ധങ്ങള്‍ പോലും ഒരുപരിധിവരെ ഒരു സുഖിപ്പിക്കല്ലല്ലേ? കാഴ്ചവട്ടങ്ങള്‍, കേള്‍വി,
രുചി, എല്ലാം പുറമേക്ക്-താത്കാല രസങ്ങള്‍. സംവേദനം ഒക്കെ ഇന്ദ്രിയങ്ങളില്‍ മാത്രം ഒതുങ്ങുന്നു ഭൗതികവാദം എന്ന് വേണമെങ്കില്‍ വിളിക്കാം ചിലപ്പോള്‍ അതിലുമുപരി എന്തോ .
ആഴ്ങ്ങളിലുള്ളവയെ കുറിച്ചൊക്കെ പറയുന്നുണ്ടെങ്കിലും ഒന്നും ഉള്ളില്‍ തൊടാത്തപോലെ അന്തരിന്ദ്രിയങ്ങള്‍ നിശ്ചലമായപോലെ.. ആകെ കുഴപ്പമയല്ലോ?
ഇനി എന്ത് ?
ഇനി എന്ത് പറയാന്‍?
 കുറച്ചു കുറ്റം പറഞ്ഞില്ലേ..പരിഹാരം വല്ലതുമുണ്ടോ എന്നാകും.
മടങ്ങിപ്പോക്ക് അതുമാത്രമേ പരിഹാരമുള്ളു.തിരികെ നടക്കുന്നത് പിന്നിട്ട വഴിയിലേക്കല്ല. വഴി മാറിപ്പോയി എന്ന് തിരിച്ചറിയുമ്പോള്‍ നമ്മളെന്തു ചെയ്യും? തെറ്റിയിടത്തുനിന്നു ശരിയായ വഴിയിലേക്ക് പോകും. ഇനി പോകേണ്ടയിടം തന്നെ മാറിപ്പോയാലോ?
അങ്ങനെയെങ്കില്‍ ഗുരുക്കന്മാരോക്കെ ഇല്ലേ? ഇത്തിരി പ്രകാശമൊക്കെ കിട്ടിയവര്‍, നാട്ടില്‍ തന്നെ കാണുമെന്നെ ചിലപ്പോള്‍ വീട്ടില്‍ തന്നെയും. ഒന്ന് ചെവികൊടുക്കുക, അല്പം മിണ്ടുക, പിന്നെ മിഴിപൂട്ടി ഇത്തിരി നേരമിരിക്കുക. വെളിച്ചം ചുറ്റിലും ഉണ്ട് ഇറുകെ അടച്ചുപിടിചിരിക്കുന്ന മിഴികള്‍ തുറന്നാല്‍ മതിയാകും, അടഞ്ഞ വാതിലുകള്‍ തുറന്നിട്ടാല്‍ മതി,ചക്രവാള പ്രഭയിലേക്ക് മിഴിനീട്ടിയാല്‍ മതിയാകും. അതുമതി... കച്ചവടത്തിന്റെ കള്ളനാണയങ്ങള്‍ ജീവിതത്തില്‍ നിന്നും കളയാം. നമ്മുടെ ബന്ധങ്ങളില്‍നിന്ന്, നമ്മുടെ ജോലിയില്‍നിന്ന്, സൗഹൃദത്തില്‍നിന്ന്,സ്നേഹത്തില്‍നിന്ന് പ്രാര്‍ത്ഥനയില്‍നിന്ന് ഒക്കെ ലാഭത്തിന്‍റെ കണ്ണ് നമ്മുക്ക് കളയാം.
നിര്‍മല സ്നേഹമായിരിക്കട്ടെ നമ്മളുടെ തിരിച്ചറിയല്‍ കാര്‍ഡ്.

Sunday, 12 July 2015

                                     കച്ചവടം


കച്ചവടം ഒരു തന്ത്രം
എങ്ങനെ സ്വന്തം കീശയിലെ
കാശു പോകാതെ അപരന്റെ കീശയിലെ കാശ്
സ്വന്തംകീശയിലാക്കമെന്നുള്ള തന്ത്രം
കീശയും കാശും മാത്രം കാഴ്ച.

Saturday, 11 July 2015





സ്വപ്നം

ആകാശത്തെ സ്വപ്നം
കണ്ടുറങ്ങുന്നയെന്റെയുള്ളില്‍
നക്ഷത്രങ്ങള്‍ ചിതറിക്കിടക്കുന്നു





Thursday, 2 July 2015

ഒരുതുണ്ടാകാശം

ജാലകത്തിലൂടെ നീലാകാശം
നോക്കിയിരുന്നപ്പോള്‍
ജാലകമോ അഴികളോ ചുമരോ
മിഴികളില്‍ ഉണ്ടായിരുന്നില്ല
നിറയെ നക്ഷത്രങ്ങളുള്ള
നീലാകാശം മാത്രം
ഒരുതു‌ണ്ടാകാശം എനിക്കും സ്വന്തം

അവകാശം

എനിക്കവകാശപ്പെട്ടതെന്നു
തോന്നുന്നതോക്കെ
മറ്റാര്‍ക്കോക്കെയോകൂടി
അവകാശപ്പെട്ടതാണ്
                                      കാട്ടിലെന്തിനാണ് കുളം കുത്തുന്നത്

ചേച്ചി,

                        എന്‍ എ നസീറിന്‍റെ കാടിനെ ചെന്ന് തൊടുമ്പോള്‍ എന്ന പുസ്തകത്തെ കുറിച്ച് ഞാനെഴുതിയിരുന്നില്ലേ? മുത്തങ്ങക്കാട്ടില്‍ വന്യമൃഗങ്ങള്‍ക്കായി കുളം കുത്താന്‍ പോയ കാര്യം പറയാന്‍ മറന്നുപോയി. അന്ന് ചെയ്ത പ്രവൃത്തിയുടെ മഹത്വം ഇപ്പോഴാണ്‌ മനസ്സിലാക്കുന്നത്‌. കാടിന്‍റെ  നടുവിലുണ്ടായിരുന്ന ഒരു കുളം നവീകരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഞങ്ങളെന്നു പറയുമ്പോള്‍,  ഗ്രീന്‍ കമ്മ്യൂണിറ്റി നേതൃത്വം കൊടുത്ത ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്കും അവസരം കിട്ടി എന്നുമാത്രം.
അതൊരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. മെയ്‌മാസം 3മുതല്‍ 10 വരെ മുത്തങ്ങ ഫോറസ്റ്റ്‌  ഓഫീസിലുള്ള ഡോര്‍മിറ്ററിയില്‍   താമസിച്ചുകൊണ്ട് ഏകദേശം 40-50 ഓളം വരുന്ന പ്രകൃതി സ്നേഹികള്‍ ഈകുളം നവീകരണത്തില്‍ പങ്കെടുത്തു. ജ്ഞാനവൃദ്ധന്‍  ശോഭീന്ദ്രന്‍ മാഷു മുതല്‍ കോളേജു പ്രഫസര്മാരും ടീച്ചര്‍മാരും ജീവിതത്തിന്റെ വിവിദ തുറകളില്‍ ജോലി  ചെയ്യുന്നവര്‍, യുവജനങ്ങള്‍ തുടങ്ങി ഏറ്റവും ചെറിയ ഹവ്വകുട്ടി വരെ എല്ലാവരും ഒരേ മനസ്സോടെ രാവിലെയും വൈകിട്ടും 3 കിലോമീറ്ററോളം നടന്നു ചെന്നാണ് ഈ പുണ്യപ്രവൃത്തി ചെയ്തിരുന്നത് രുന്നത്. കാട്ടിലെന്തിനാണ് കുളം കുത്തുന്നത്? അല്ലെങ്കില്‍ പത്തുദിവസം മനുഷ്യര്‍ ചെയ്ത  ജോലി ഒരു ജെ സി  ബി യുടെ  സഹായത്താല്‍ കുറച്ചു മണിക്കൂറുകള്‍ കൊണ്ട് ചെയ്യാന്‍ കഴിയും ഒരു പക്ഷെ ചിലവും കുറഞ്ഞേക്കും. പക്ഷെ പലകാരണങ്ങള്‍കൊണ്ട് പലപ്പോഴായി മനുഷ്യന്‍   ചെറിയ പരിഹാരപ്രവൃത്തിയായി എനിക്ക് തോന്നുന്നു. കാട്ടില്‍   പോകുമ്പോള്‍ നമ്മുടേതായി ഒന്നും നിക്ഷേപിക്കരുത് ഒന്നും കാട്ടില്‍ നിന്നും എടുക്കരുത് എന്ന പ്രമാണം പാലിക്കപ്പെടുന്നുണ്ടായിരുന്നു അവിടെ. കാടിനു ഞങ്ങളുടെ സമയവും അധ്വാനവും വിയര്‍പ്പും നല്‍കി, കാടാകട്ടെ ഞങ്ങളുടെ ഹൃദയങ്ങളില്‍  അതിന്റെ സൗഹൃദത്തിന്റെ അദൃശ്യ മുദ്രയും പതിച്ചു നല്‍കി. ഇത്തരം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ശരിക്കും  ചാരിതാര്ത്യവും  അഭിമാനവും തോന്നുന്നു. ജലത്തിനായി ദുരിതമനുഭിക്കുന്നവരുള്ള നാട്ടില്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ കാട്ടില്‍ കുളം കുത്തുന്നു എന്നൊരു പരിഹാസ ചോദ്യം മുന്നില്‍ കാണുന്നു? മൃഗങ്ങള്‍ക്കും ദാഹജലം വേണ്ടേ?
പിന്നെ ഇപ്പോള്‍ ലഭിക്കുന്ന ജലമെങ്കിലും നിലനിര്‍ത്തണമെങ്കില്‍ കാടു സംരക്ഷിച്ചേ മതിയാകു.
കാട് എന്നാല്‍ ഏതാനും മരങ്ങള്‍ മാത്രമല്ലല്ലോ, ചെറിയ പായല്‍ ചെടി മുതല്‍ മഹാവൃക്ഷങ്ങള്‍വരെയും ചെറുപ്രാണികള്‍ മുതല്‍ ആനയും കടുവയും പോലെയുള്ള വലിയമൃഗങ്ങളും പക്ഷികളും ചീവിടുകളും ശലഭങ്ങളും അരുവികളും കുളങ്ങളും നദികളും ഒക്കെയല്ലേ?


റോണി