Sunday, 26 June 2016

രാമഴയില്‍ 


കറുത്തിരുണ്ട രാത്രിയില്‍
തിമിര്‍ത്തു പെയ്തമഴയില്‍
വാക്കുകളുടെ ഇടിയും മിന്നലും
ചിതറിപ്പരന്നു.
വീശിയടിച്ച കാറ്റവയെ
നാലുപാടും തൂത്തെറിഞ്ഞു.
ഇളകിമറിയുന്ന കടലിലും
കുത്തിയൊഴുകുന്ന പുഴയിലും
പെരുവഴിയിലും പുരമുകളിലും
ഉഴുതുമറിച്ചിട്ടിരിക്കുന്ന പാടങ്ങളിലും
പാതയോരങ്ങളിലും അവ പതിച്ചു.
തിമിര്‍ത്തു പെയ്ത മഴയോടൊപ്പം
ആകാശവിതാനങ്ങളില്‍ നിന്നു
വാക്കുകളും ചിന്നിച്ചിതറി
മനസ്സിന്‍റെ ഇടവഴികളിലവ
മിന്നിത്തിളങ്ങി
മഴയിലലിഞ്ഞ , കുതിര്‍ന്നൊരു
മണ്ണുടല്‍ വിണ്‍നാദം   

No comments:

Post a Comment